അപ്പുക്കുട്ടന് എന്തും ആവാം !!!
| https://www.facebook.com/kiran.thomas |
ഒരു ചാനൽ തുടങ്ങിയാൽ പിന്നെ പരസ്യ വാചകങ്ങൾ കൊണ്ട് പിടിച്ചു നില്ക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് . കഴിയുന്നത്ര എരിവും പുളിയും ഒക്കെ ചേര്ത്താണ് അവയൊക്കെ നില നില്ക്കുന്നത് തന്നെ .
വാർത്ത ചാനൽ ആണെങ്കിൽ പറയുകയും വേണ്ട .
അവര്ക്ക് വാർത്തകളിൽ മാത്രമാണ് പ്രതീക്ഷ വെയ്ക്കാൻ കഴിയൂ .
പ്രേക്ഷകന്റെ വിവരങ്ങളുടെ സത്യാവസ്ഥ അറിയാനുള്ള ആഗ്രഹത്തെയും ആകാംക്ഷയെയും ചൂഷണം ചെയ്താണ് ചാനൽ മുതലാളിമാർ പലരും നില നില്ക്കുന്നത് . പ്രേക്ഷകൻ ചാനൽ മാറ്റുന്നത് തടയാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു . നിക്ഷ്പക്ഷമാധ്യമ പ്രവര്ത്തനം എന്ന ഒന്ന് ഇപ്പോൾ നിലവിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
വാർത്താ ചാനലുകളിൽ രാത്രി ഒൻപതിനുള്ള വാര്ത്താ അവതരണത്തിലാണ് വാർത്താ അവതാരകരുടെ പെർഫോമൻസ് അളക്കാൻ കഴിയുക . ഏതെങ്കിലും ഉള്ളതും ഇല്ലാത്തതുമായ സംഭവങ്ങളെ ഒരു കോടതി മുറിയിൽ എന്ന പോലെ തലങ്ങും വിലങ്ങും കീറി മുറിക്കുന്ന ഏർപ്പാട് ആയി പ്രൈം ടൈം ന്യൂസ് കൾ മാറിയിട്ട് ഏറെ കാലമായി . അവിടെ നിക്ഷ്പക്ഷൻ എന്ന സ്വയം പ്രഖ്യാപിത പദവിയാണ് വാർത്താ അവതാരകർക്ക് ഉള്ളത് . അവർ ചര്ച്ചയുടെ ഗതി നിർണ്ണയിക്കും .
തിരഞ്ഞെടുത്ത വിഷയത്തിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് ബന്ധപ്പെട്ടവർ പറഞ്ഞു എത്തിക്കുമ്പോഴേക്കും അപകടം മണക്കുന്ന വാര്ത്താ അവതാരകൻ "ഉടൻ തന്നെ മടങ്ങി വരാം താങ്കളിലേക്ക്" എന്ന വജ്രായുധം ഉപയോഗിച്ച് ചര്ച്ചയുടെ ഗതി തിരിച്ചു വിടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന നിക്ഷപ്ക്ഷ വേഷധാരികളിലേക്ക് മൈക്ക് കൈമാറുന്നു .
അത്രയും നേരം സംഭവങ്ങളുടെ യഥാർത്ഥ വസ്തുതകളിലേക്ക് പ്രേക്ഷകരെ നയിച്ച ആൾ അതോടെ നിരായുധനാക്കപ്പെടുന്നു .
ചാനൽ മുതലാളിയുടെ ഗൂഡ ലക്ഷ്യങ്ങൾക്ക് ഒപ്പിച്ചു നിക്ഷ്പക്ഷൻ , നിരീക്ഷകൻ എന്നൊക്കെ സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചിലർ കളം നിറഞ്ഞു നുണകൾ വിളമ്പി ചർച്ച അവസാനിക്കുന്നു . ഇത്തരത്തിൽ എത്രയെത്ര നുണകൾ പ്രേക്ഷകരെ കൊണ്ട് ഇവർ വിശ്വസിപ്പിചിരിക്കുന്നു .
ഇവർ സ്വയം പ്രഖ്യാപിത വിശുദ്ധ പശുക്കളാണ് . ഇവരെ ആരും വിമര്ഷിക്കാൻ പാടില്ലത്രേ . അവരെ കുറിച്ച് എന്തെങ്കിലും ചെറിയ പരാമർശം വന്നാൽ പോലും അത് അവർ അവഹേളനമായി കാണും . തങ്ങൾ മറ്റുള്ളവരെ കുറിച്ച് പറഞ്ഞുണ്ടാക്കിയതും , വ്യാഖ്യാനിച്ച രീതികളും അവർ മറക്കുന്നു .
നികേഷ് കുമാറിനെയും സരിത വിളിച്ചിരുന്നു എന്നാണു ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി ചാനലുകളിലും മറ്റും കണ്ടത് . അതിന് നികേഷ് വല്ലാതെ വിഷമിക്കുന്നുവത്രെ ..!!!
മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി കൊടുത്ത്തിരിക്കുന്നുവത്രേ ... !!!
ചാനൽ റേറ്റിങ്ങ് മാത്രം ലക്ഷ്യമാക്കി എത്ര ബ്രേകിംഗ് ന്യൂസ് കൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു പൊതു ജനം തെറ്റായ ധാരണകളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഇവർ തയ്യാറാണോ ?
വാർത്തകളുടെ തലക്കെട്ട് മാത്രം നോക്കി പൊതു ജനങ്ങൾ തെറ്റിദ്ധരിക്കണം എന്ന ഉദ്ദേശമില്ലാതെയാണ് തങ്ങൾ കയ്യിൽ കിട്ടുന്ന ബ്രേകിംഗ് ന്യൂസ് കൾ നല്കിയിട്ടുള്ളത് എന്ന് സത്യസന്ധമായി പറയാൻ ഇവര്ക്ക് സാധിക്കുമോ ?
ചാനലുകളിൽ ഇവർ ബ്രേകിംഗ് ന്യൂസ് ആയി നല്കിയിട്ടുള്ള എത്ര കള്ള വാർത്തകൾ ഇവർ തിരുത്തിയിട്ടുണ്ട് എന്ന് പറയാമോ ?
ഉമ്മൻചാണ്ടി ആർക്കാണ് പരാതി നല്കുക ?
(ചാനലുകൾ പടച്ചു വിടുന്ന നുണകല്ക്കെതിരെ തലയ്ക്കു വെളിവുള്ളവരാരും തന്നെ പരാതി കൊടുക്കാൻ തുനിയില്ല . അതും ചാനലുകാർ ആഘോഷമായി കൊണ്ട് നടക്കും )
അത് കൊണ്ട് പറയട്ടെ :
വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഇക്കിളി വാർത്തകളും എരിവും പുളിയും ചേർത്ത് നിരന്തരം സംപ്രേഷണം ചെയ്ത് റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ടാവും എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. താങ്കൾക്ക് ഇപ്പോൾ വന്നത് പോലുള്ള വിഷമവും സങ്കടവും താങ്കളുടെ 'ഇര'കൾക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ ഏതെങ്കിലും ഒരു ദുർബല നിമിഷത്തിലെങ്കിലും താങ്കളുടെ തങ്കപ്പെട്ട ആ മനസ്സിൽ വന്നിട്ടുണ്ടോ?.
ഇവരുടെ തിരക്കഥക്ക് ഓശാന പാടുന്ന ഒരു നിക്ഷ്പക്ഷ വേഷധാരിയെ മായിൻ ഹാജി തുറന്നു കാണിക്കുന്നു







