Showing posts with label asianet. Show all posts
Showing posts with label asianet. Show all posts

അപ്പുക്കുട്ടന് എന്തും ആവാം !!!


https://www.facebook.com/kiran.thomas



ഒരു ചാനൽ തുടങ്ങിയാൽ പിന്നെ പരസ്യ വാചകങ്ങൾ  കൊണ്ട് പിടിച്ചു നില്ക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് . കഴിയുന്നത്ര എരിവും പുളിയും ഒക്കെ ചേര്ത്താണ് അവയൊക്കെ നില നില്ക്കുന്നത് തന്നെ .
വാർത്ത  ചാനൽ ആണെങ്കിൽ  പറയുകയും വേണ്ട .
അവര്ക്ക് വാർത്തകളിൽ മാത്രമാണ്  പ്രതീക്ഷ വെയ്ക്കാൻ കഴിയൂ .
 പ്രേക്ഷകന്റെ  വിവരങ്ങളുടെ  സത്യാവസ്ഥ അറിയാനുള്ള  ആഗ്രഹത്തെയും  ആകാംക്ഷയെയും ചൂഷണം ചെയ്താണ്  ചാനൽ മുതലാളിമാർ പലരും നില നില്ക്കുന്നത് .  പ്രേക്ഷകൻ  ചാനൽ  മാറ്റുന്നത് തടയാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു . നിക്ഷ്പക്ഷമാധ്യമ പ്രവര്ത്തനം എന്ന ഒന്ന് ഇപ്പോൾ നിലവിലുണ്ടോ എന്ന് ചോദിച്ചാൽ  ഇല്ല എന്ന് തന്നെ പറയേണ്ടി വരും.


 വാർത്താ ചാനലുകളിൽ രാത്രി ഒൻപതിനുള്ള വാര്ത്താ അവതരണത്തിലാണ്   വാർത്താ  അവതാരകരുടെ   പെർഫോമൻസ്  അളക്കാൻ കഴിയുക . ഏതെങ്കിലും ഉള്ളതും ഇല്ലാത്തതുമായ  സംഭവങ്ങളെ  ഒരു കോടതി മുറിയിൽ  എന്ന പോലെ തലങ്ങും വിലങ്ങും കീറി മുറിക്കുന്ന ഏർപ്പാട്  ആയി പ്രൈം ടൈം ന്യൂസ്‌ കൾ  മാറിയിട്ട് ഏറെ കാലമായി . അവിടെ നിക്ഷ്പക്ഷൻ  എന്ന സ്വയം പ്രഖ്യാപിത പദവിയാണ്‌ വാർത്താ  അവതാരകർക്ക്  ഉള്ളത് . അവർ ചര്ച്ചയുടെ ഗതി നിർണ്ണയിക്കും .

തിരഞ്ഞെടുത്ത വിഷയത്തിന്റെ  യഥാർത്ഥ  വസ്തുതകളിലേക്ക് ബന്ധപ്പെട്ടവർ പറഞ്ഞു എത്തിക്കുമ്പോഴേക്കും അപകടം മണക്കുന്ന വാര്ത്താ അവതാരകൻ "ഉടൻ തന്നെ മടങ്ങി വരാം താങ്കളിലേക്ക്‌" എന്ന  വജ്രായുധം ഉപയോഗിച്ച്  ചര്ച്ചയുടെ ഗതി തിരിച്ചു വിടാൻ വേണ്ടി മുൻകൂട്ടി  തയ്യാറാക്കി വെച്ചിരിക്കുന്ന നിക്ഷപ്ക്ഷ വേഷധാരികളിലേക്ക് മൈക്ക് കൈമാറുന്നു .
അത്രയും നേരം സംഭവങ്ങളുടെ യഥാർത്ഥ  വസ്തുതകളിലേക്ക്  പ്രേക്ഷകരെ നയിച്ച ആൾ അതോടെ നിരായുധനാക്കപ്പെടുന്നു .

ചാനൽ മുതലാളിയുടെ ഗൂഡ ലക്ഷ്യങ്ങൾക്ക് ഒപ്പിച്ചു   നിക്ഷ്പക്ഷൻ , നിരീക്ഷകൻ  എന്നൊക്കെ  സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചിലർ കളം  നിറഞ്ഞു നുണകൾ വിളമ്പി ചർച്ച  അവസാനിക്കുന്നു . ഇത്തരത്തിൽ എത്രയെത്ര നുണകൾ പ്രേക്ഷകരെ കൊണ്ട് ഇവർ വിശ്വസിപ്പിചിരിക്കുന്നു .



ഇവർ  സ്വയം പ്രഖ്യാപിത വിശുദ്ധ പശുക്കളാണ് . ഇവരെ ആരും വിമര്ഷിക്കാൻ പാടില്ലത്രേ . അവരെ കുറിച്ച് എന്തെങ്കിലും ചെറിയ പരാമർശം  വന്നാൽ  പോലും അത് അവർ അവഹേളനമായി കാണും . തങ്ങൾ  മറ്റുള്ളവരെ കുറിച്ച് പറഞ്ഞുണ്ടാക്കിയതും , വ്യാഖ്യാനിച്ച രീതികളും   അവർ മറക്കുന്നു .

നികേഷ് കുമാറിനെയും സരിത വിളിച്ചിരുന്നു എന്നാണു ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി ചാനലുകളിലും മറ്റും കണ്ടത് . അതിന്  നികേഷ്  വല്ലാതെ വിഷമിക്കുന്നുവത്രെ ..!!!
 മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി കൊടുത്ത്തിരിക്കുന്നുവത്രേ ... !!!


ചാനൽ  റേറ്റിങ്ങ് മാത്രം ലക്ഷ്യമാക്കി എത്ര ബ്രേകിംഗ്  ന്യൂസ്‌ കൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു പൊതു ജനം തെറ്റായ ധാരണകളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഇവർ തയ്യാറാണോ ?

വാർത്തകളുടെ  തലക്കെട്ട്‌ മാത്രം നോക്കി  പൊതു ജനങ്ങൾ  തെറ്റിദ്ധരിക്കണം  എന്ന  ഉദ്ദേശമില്ലാതെയാണ് തങ്ങൾ കയ്യിൽ കിട്ടുന്ന   ബ്രേകിംഗ്  ന്യൂസ്‌ കൾ നല്കിയിട്ടുള്ളത്  എന്ന് സത്യസന്ധമായി പറയാൻ ഇവര്ക്ക് സാധിക്കുമോ ?

ചാനലുകളിൽ ഇവർ  ബ്രേകിംഗ്  ന്യൂസ്‌ ആയി നല്കിയിട്ടുള്ള എത്ര കള്ള വാർത്തകൾ  ഇവർ തിരുത്തിയിട്ടുണ്ട് എന്ന് പറയാമോ ?

ഉമ്മൻചാണ്ടി  സരിതയ്ക്ക് കത്ത് നല്കി എന്ന് ഏതൊരാളും  തെറ്റിദ്ധരിക്കാൻ പാകത്തിൽ വന്ന ഒരു വാർത്ത കാണുക .

 ഉമ്മൻചാണ്ടി ആർക്കാണ്  പരാതി നല്കുക ?

(ചാനലുകൾ പടച്ചു വിടുന്ന നുണകല്ക്കെതിരെ തലയ്ക്കു വെളിവുള്ളവരാരും തന്നെ പരാതി കൊടുക്കാൻ തുനിയില്ല . അതും ചാനലുകാർ  ആഘോഷമായി കൊണ്ട് നടക്കും )
അത് കൊണ്ട് പറയട്ടെ :

വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഇക്കിളി വാർത്തകളും  എരിവും പുളിയും ചേർത്ത് നിരന്തരം സംപ്രേഷണം ചെയ്ത് റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ടാവും എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. താങ്കൾക്ക് ഇപ്പോൾ വന്നത് പോലുള്ള വിഷമവും സങ്കടവും താങ്കളുടെ 'ഇര'കൾക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ ഏതെങ്കിലും ഒരു ദുർബല നിമിഷത്തിലെങ്കിലും താങ്കളുടെ തങ്കപ്പെട്ട ആ മനസ്സിൽ വന്നിട്ടുണ്ടോ?.



ഇവരുടെ തിരക്കഥക്ക് ഓശാന പാടുന്ന ഒരു നിക്ഷ്പക്ഷ  വേഷധാരിയെ മായിൻ  ഹാജി തുറന്നു കാണിക്കുന്നു 

പ്രതികരണങ്ങള്‍ ~3More→

ഷാജഹാന് അടുപ്പിലും ആവാമെന്നോ ?

 ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍




മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന് മാസങ്ങള്‍ക്കു മുമ്പ് താന്‍ ഒഴിവായ കാര്യം സംബന്ധിച്ച് പുതിയ സംഭവമെന്ന രീതിയില്‍ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലം മുതല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിലുള്ളവര്‍ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചുവരുന്നു. അതിന്റെ തുടര്‍ച്ചയാണ് താനും നിറവേറ്റുന്നത്. ഇതിനിടെ മൂന്നു പതിറ്റാണ്ടിലേറെ കാലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്ന മുന്‍ പത്രാധിപര്‍ സി.കെ താനൂര്‍ വിരമിച്ചപ്പോള്‍ സാങ്കേതികമായി ആ താല്‍കാലിക ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു.

രണ്ടു പദവികള്‍ ഒരുമിച്ചു വഹിക്കുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് താമസിയാതെ തന്നെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പദവി വഹിക്കുന്നതിന് മറ്റൊരാളെ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ പി.കെ.കെ ബാവയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

അതിന്റെ നടപടികള്‍ പൂര്‍ത്തിയായ മുറക്ക് മാസങ്ങള്‍ക്കു മുമ്പ് പുതിയ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു.

വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ തന്നോട് സത്യാവസ്ഥ അന്വേഷിക്കുക പോലുമുണ്ടായില്ലെന്നും തങ്ങള്‍ പറഞ്ഞു.
 =======================================================
വിവാദ വാർത്തയുടെ വാർത്ത

 ****************************************************

ചാനലുകളിൽ വാർത്തകൾ നൽകപ്പെടുമ്പോൾ ആളുകൾ ശ്രദ്ധിക്കാറുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അത് ആരാണ് റിപ്പോർട്ട്‌ ചെയ്യുന്നത് എന്നുള്ളത് ആണ് . ഏഷ്യനെറ്റ് ന്യൂസ്‌ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ  എന്ന നിലയ്ക്ക് ഷാജഹാൻ എന്ന കോഴിക്കോട് നിന്നുള്ള റിപ്പോർട്ടറെ താൽപര്യത്തോടെ  ശ്രദ്ധിക്കാറുണ്ട്. അജയഘോഷ് ,പ്രശാന്ത് രഘുവംശം തുടങ്ങിയ റിപ്പോർട്ടർമാരുടെ ഒപ്പം തന്നെ നിൽക്കാവുന്ന  നിലവാരം ഷാജഹാനും ഉണ്ടെന്നാണ് വിശ്വസിച്ചിരുന്നത് . എന്നാൽ മറ്റുള്ളവരെ കുറിച്ച് അവർ ഇഷ്ടപ്പെടാത്ത ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ നൽകുന്നവർ തങ്ങളുടെ തെറ്റായ വാർത്തകളുടെ പേരില് അല്പം പരിഹാസം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രകൊപിതരാകും എന്നതിന്റെ ഉദാഹരണമാണ് 'ശിഹാബ് തങ്ങള് 'ചന്ദ്രിക' വിട്ടു' എന്ന സത്യമല്ലാത്ത വാർത്ത നൽകിയതിനെതിരായ പ്രതികരണത്തോട്  ഷാജഹാൻ നടത്തിയ വിരട്ടൽ .ഇതാണ് ആ ഭാഗം







തങ്ങൾ  വിമർശനങ്ങൾക്കോ , മറുപടികൽക്കോ അതീതരാണ്  എന്ന് മാധ്യമ പ്രവർത്തകർ കരുതുന്നുണ്ട് എന്ന് കരുതുന്നില്ല . അലി മുകളിൽ  എടുത്തുദ്ധരിച്ച  വാചകങ്ങളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് ബ്ലോഗിലെ പോസ്റ്റിലെ വരികളാണ് .അതേ  ബ്ലോഗിൽ  തന്നെ ഉള്ള കവർ  സ്റ്റോറിക്കാരീ ഓടരുത് എന്ന പോസ്റ്റ്‌ ഷാജഹാൻ ഒന്ന്  വായിക്കണം .  പ്രധാന മന്ത്രിയെ വരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ്  ഷാജഹാനേ നമ്മൾ ജീവിക്കുന്നത് . വസ്തുതകൾ നിരത്തി ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കുമ്പോൾ അത് ആസ്വദിക്കാനും വിമർശനങ്ങളോട്  സഹിഷ്ണുത കാട്ടുവാനും സാധാരണക്കാരന് പോലും കഴിയും .കഴിയണം .അവിടെ ഷാജഹാന്റെ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായത് കൊണ്ട്  നഷ്ടം ഷാജഹാന് തന്നെ .മാധ്യമ  പ്രവർത്തനം സമൂഹത്തെ നിരീക്ഷിക്കുന്ന , പഠിക്കുന്ന മനസ്സുള്ള സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഏതൊരാൾക്കും  ഒരു വെല്ലുവിളി പോലെ  മാത്രം ഏറ്റെടുക്കാൻ കഴിയുന്ന മേഖലയാണ് . ഷാജഹാൻ  ആ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണെന്ന്  ഉറച്ചു  വിശ്വസിക്കുന്നു . അത് കൊണ്ട് പറയട്ടെ പണിയെടുക്കുന്ന  മാധ്യമത്തിന്റെ റെറ്റിങ്ങ്  കൂട്ടാനുള്ള ശ്രമത്തിനിടയിൽ സത്യസന്ധത ചോർന്നു പോകരുത് ..


ഏഷ്യാനെറ്റ്‌ എന്ന  ചാനലിൽ അല്ല പ്രേക്ഷകർ  വാർത്തകളുടെ  വിശ്വാസ്യത കാണുന്നത് . അത് റിപ്പോർട്ട്‌ ചെയ്യുന്ന റിപ്പോർട്ടർമാരിൽ ആണ് . അത് കളഞ്ഞു കുളിയ്ക്കുകയും ,റിപ്പോര്ട്ട് ചെയ്യുന്ന ആളെ കുറിച്ച്  കള്ളം പറയാൻ മടിയില്ലാത്തവൻ എന്ന   മുൻവിധി   ഉണ്ടാക്കുകയും ,അത് ഹാസ്യ രൂപേണയെങ്കിലും ചൂണ്ടി കാണിക്കുന്നവരോട് ഭീഷണി പ്രയോഗിക്കുകയും ചെയ്‌താൽ പിന്നെ ഷാജഹാൻ വാർത്ത  നൽകുമ്പോൾ പ്രേക്ഷകർ റിമോട്ട്  ഉപയോഗിച്ച് ചാനൽ മാറ്റുകയും ചെയ്‌താൽ നഷ്ടം ആർക്കാണെന്ന് ചിന്തിക്കുക .


മലയാളത്തിൽ വാര്ത്താ ചാനലുകൾ പെരുകുകയാണ്  .. അതും മറക്കണ്ട . നമുക്ക് ആർക്കെതിരെയും  എന്തും പറയാം , നമ്മളെ ആരും ഒന്നും പറയരുത് എന്ന പോളിസി ആര്ക്കും ചേര്ന്നതല്ല . പ്രതിരോധിക്കാനും വിമര്ഷിക്കാനും ആര്ക്കും സ്വാതന്ത്ര്യമില്ലെങ്കിൽ വാർത്തകൾ ഒരു പെപറിൽ  എഴുതി മുറി അടച്ചിരുന്നു ആരും കേൾക്കാതെ വായിക്കുന്നതാവും നല്ലത് . ചാനലിൽ വന്നാൽ പ്രതിരോധിക്കും വിമര്ഷിക്കും . അത് ഒരു പൌരന്റെ അവകാശമാണ് .   കൂടാതെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടവർ എക്കാലത്തും പരിഹാസ്യരായിട്ടെ ഉള്ളൂ ..

അനുബന്ധമായി വായിക്കുക :
നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം
  തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍                   
പ്രതികരണങ്ങള്‍ ~5More→
old home
 
back to topGet This