Showing posts with label media extremism. Show all posts
Showing posts with label media extremism. Show all posts

പി സി ജോർജ് ന്റെ 'സോളാർ' ദർശന ചക്രം

കേരള രാഷ്ട്രീയത്തിൽ സ്വന്തം ജാമ്യത്തിൽ എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യം വക വെച്ച് കിട്ടിയിട്ടുള്ളവർ രണ്ടു പേർ  മാത്രമാണ് . അതവർ വളരെ വിദഗ്ദമായി  ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് .  ഇവരെ തളയ്ക്കാനും തളര്ത്താനും ശ്രമിക്കുന്നത് സ്വന്തം പാര്ട്ടിക്കാരാണ് എന്ന സാമ്യതയും  ഉണ്ട് .

അതിലൊരാൾ എല് ഡി എഫിൽ നിന്നുമാണ് . "മാധ്യമ സിണ്ടികെറ്റ് എന്ന് ആക്ഷേപിക്കുന്നവർ തന്നെ മാധ്യമ സിണ്ടികെറ്റിനെ ആശ്രയിക്കുന്നു" ,
(കേഡർ പാര്ട്ടിയായ സ്വന്തം പാർട്ടിയിൽ ) "പാർട്ടി സെക്രടറി പറയുന്നതെല്ലാം പാര്ട്ടി നിലപാട് അല്ല" ,
"പര്ര്ടി സെക്രട്ടറിക്ക്  ഡാങ്കെയുടെ ഗതി വരും .... "

അങ്ങിനെ ധാരാളം വിവാദങ്ങൾ കേരള മാധ്യമ വിചാരണാ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത സ്വന്തം പാർട്ടി  ലോക സഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടപ്പോൾ ഒന്നര ചിരി ചിരിച്ച ആളാണ്‌ അത് .




യു  ഡി എഫിൽ അത് പി സി ജോർജ്  ആണ് . എൽ  ഡി എഫ്ഫിലെ മസാല   പ്രാസംഗികൻ ഉഴവൂർ  വിജയൻറെ കുറവ് നികത്താൻ കൂടി പി സി ജോർജ് മതിയാവും . അദ്ധേഹത്തിന്റെ പ്രസംഗത്തിലെ പ്രയോഗ ശൈലികളെ കുറിച്ചു മാതൃ ഭൂമി ചാനലിൽ ('അകം പുറം' പ്രോഗ്രാം ) അവതാരിക ചോദിച്ചപ്പോൾ പറഞ്ഞ മറുപടികളിൽ ഒന്ന് അങ്ങിനെ പ്രസംഗിച്ചാൽ മാത്രമേ കേൾക്കുന്നവർ സാറ്റിസ്ഫൈഡ് ആകൂ എന്നാണ് ..!!!



പറഞ്ഞു വന്നത് സോളാർ കേസിൽ പി സി ജോർജ് കാണിക്കുന്ന അമിത ഉൽസാഹത്തെ കുറിച്ചാണ്. അത് മനസ്സിലാക്കുവാൻ അല്പം പിന്നോട്ട് പോകണം .



അന്ന് പി സി ജോർജ്  ആദർശത്തിന്റെ പര കോടിയിൽ നില്ക്കുന്ന സമയം . യു ഡി എഫ് സർക്കാരിന്റെ കാര്യമാകട്ടെ , ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും ആകട്ടെ എന്തിനും ഏതിനും ചാനലുകാർക്ക് പി സി ജോർജ് നിർബന്ധം. പാര്ട്ടി പിന്തുണ പോലും ശരിക്ക് ഇല്ലാതിരുന്ന വി എസ് അചുതാനന്തനെ പോലും ആദര്ശ പുരുഷു ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നവകാശപ്പെടുന്ന  ആദർശപുരുഷനായ പി സി ജോർജ് ഇല്ലാത്ത ചാനൽ ചർച്ചകൾ ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു . അപ്പോഴാണ്‌ വെള്ളിടി പോലെ നെല്ലിയാമ്പതി  വിവാദം പൊട്ടി മുളച്ചത് .


അത് വരെ ഒരു മേയ്യായി കഴിഞ്ഞ ജോർജേട്ടനുമായി ഗണേഷ് കുമാര് തെറ്റി. അന്ന് മുതൽ ചാനൽചർച്ചകളിൽ പി സി ജോർജ് വില്ലനായി അവതരിപ്പിക്കപ്പെട്ടു . ഹരിത എമ്മെല്ലേ സംഘം രൂപീകരിക്കപ്പെട്ടു ,അവരുടെ നേതൃത്വത്തിൽ നെല്ലിയാമ്പതി ആളിക്കത്തി .




ഹരിത ബ്ളോഗ് വന്നു... ഫേസ് ബുക്ക് പേജ് വന്നു. കയ്യേറ്റക്കാർക്ക് വേണ്ടി നില കൊള്ളുന്നവനാണ് പി സി ജോർജ് എന്ന് തെളിയിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു . ഗണേഷ്കുമാർ നല്ലവനും പി സി ജോർജ് കൊള്ളരുതാത്തവനുമായി .

പി സി ജോർജ്  അന്ന്  കച്ചകെട്ടി ഇറങ്ങ്ങ്ങിയതാണ് . ഗണേഷിന്റെ മന്ത്രി സ്ഥാനം തെറിച്ചു. നാണം കെട്ടു . അവസാനം സ്വന്തം അച്ഛന്റെ കാൽക്കീഴിൽ അഭയം പ്രാപിച്ചു .
 കേരള രാഷ്ട്രീയം അറിയുന്നവർ അമ്പരന്നു ആ കാഴ്ച കണ്ട് . ഗണേഷിന്റെ മന്ത്രി സ്ഥാനത്തിനെതിരെ പടവാളോങ്ങി മടുത്തു നിരാശനായി നടന്നിരുന്ന ആളാണ്‌ ആർ ബാലകൃഷ്ണ പിള്ള. ഇപ്പോൾ അദ്ദേഹം പറയുന്നത് ഗണേഷിനെ എങ്ങിനെയെങ്കിലും മന്ത്രി ആക്കണം എന്ന് ....!!!!

എന്നാലതൊന്നു കാണണം എന്ന ഉറച്ച നിലപാടിലാണ് പി സി ജോർജ് .
 എല്ലാവര്ക്കും  കളിക്കാനുള്ള  ഒരു കളിക്കളമാണ്  ഈ സോളാർ ...2007 മുതലുള്ള  ഈ തട്ടിപ്പ് സംഘത്തിന്റെ  വേരുകൾ  ഒരു മുന്നണിയിലും  പടരാതെ പോയിട്ടില്ല . അത് വളരെ കൃത്യമായി തിരിചറിഞ്ഞ ആളാണ്‌ പി സി ജോർജ്

 കഴിഞ്ഞ ദിവസം സോളാർ തട്ടിപ്പിലെ പ്രതി  ബിജു രാധാകൃഷ്ണന്റെ ഒപ്പം ജയിലിൽ മറ്റേതോ കേസിൽ കിടന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ഗണേഷ് കുമാറിന്റെ മുറിയിൽ കടന്നു തല്ലിയത് താനാണ് എന്ന് ബിജു രാധാ കൃഷ്ണൻ തന്നോട് പറഞ്ഞു എന്നാണു .. മുൻപ് യാമിനി തങ്കച്ചി സൂചിപ്പിച്ച വ്യക്തി (മംഗളം ദിന പത്രത്തിലെ  മുൻപേജിൽ മന്ത്രിക്കു കാമുകിയുടെ ഭർത്താവിന്റെ തല്ലു കിട്ടിയതായി വാര്ത്തയും , അത് ഗണേഷിനാണ് കിട്ടിയത് എന്ന പി സി ജോർജ്ന്റെ പ്രസ്താവനയും മറക്കാറായിട്ടില്ല) ബിജു രാധാകൃഷ്ണൻ ആണ് എങ്കിൽ പി സി ജോർജ് ഇനിയും കളി തുടരും...  മാണി സാറിനു പോലും തടുക്കാൻ കഴിയില്ല . കാരണം ഇവർ രണ്ടു പേരും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു പാർട്ടിക്ക് അതീതരായി വളര്ന്നു കഴിഞ്ഞു .ഇനിയെല്ലാം കാത്തിരുന്നു കാണാം.. ടി വി ഓണ്‍ ചെയ്യൂ റിമോട്ട് കയ്യിലെടുത്തോളൂ..






പ്രതികരണങ്ങള്‍ ~4More→

അപ്പുക്കുട്ടന് എന്തും ആവാം !!!


https://www.facebook.com/kiran.thomas



ഒരു ചാനൽ തുടങ്ങിയാൽ പിന്നെ പരസ്യ വാചകങ്ങൾ  കൊണ്ട് പിടിച്ചു നില്ക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് . കഴിയുന്നത്ര എരിവും പുളിയും ഒക്കെ ചേര്ത്താണ് അവയൊക്കെ നില നില്ക്കുന്നത് തന്നെ .
വാർത്ത  ചാനൽ ആണെങ്കിൽ  പറയുകയും വേണ്ട .
അവര്ക്ക് വാർത്തകളിൽ മാത്രമാണ്  പ്രതീക്ഷ വെയ്ക്കാൻ കഴിയൂ .
 പ്രേക്ഷകന്റെ  വിവരങ്ങളുടെ  സത്യാവസ്ഥ അറിയാനുള്ള  ആഗ്രഹത്തെയും  ആകാംക്ഷയെയും ചൂഷണം ചെയ്താണ്  ചാനൽ മുതലാളിമാർ പലരും നില നില്ക്കുന്നത് .  പ്രേക്ഷകൻ  ചാനൽ  മാറ്റുന്നത് തടയാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു . നിക്ഷ്പക്ഷമാധ്യമ പ്രവര്ത്തനം എന്ന ഒന്ന് ഇപ്പോൾ നിലവിലുണ്ടോ എന്ന് ചോദിച്ചാൽ  ഇല്ല എന്ന് തന്നെ പറയേണ്ടി വരും.


 വാർത്താ ചാനലുകളിൽ രാത്രി ഒൻപതിനുള്ള വാര്ത്താ അവതരണത്തിലാണ്   വാർത്താ  അവതാരകരുടെ   പെർഫോമൻസ്  അളക്കാൻ കഴിയുക . ഏതെങ്കിലും ഉള്ളതും ഇല്ലാത്തതുമായ  സംഭവങ്ങളെ  ഒരു കോടതി മുറിയിൽ  എന്ന പോലെ തലങ്ങും വിലങ്ങും കീറി മുറിക്കുന്ന ഏർപ്പാട്  ആയി പ്രൈം ടൈം ന്യൂസ്‌ കൾ  മാറിയിട്ട് ഏറെ കാലമായി . അവിടെ നിക്ഷ്പക്ഷൻ  എന്ന സ്വയം പ്രഖ്യാപിത പദവിയാണ്‌ വാർത്താ  അവതാരകർക്ക്  ഉള്ളത് . അവർ ചര്ച്ചയുടെ ഗതി നിർണ്ണയിക്കും .

തിരഞ്ഞെടുത്ത വിഷയത്തിന്റെ  യഥാർത്ഥ  വസ്തുതകളിലേക്ക് ബന്ധപ്പെട്ടവർ പറഞ്ഞു എത്തിക്കുമ്പോഴേക്കും അപകടം മണക്കുന്ന വാര്ത്താ അവതാരകൻ "ഉടൻ തന്നെ മടങ്ങി വരാം താങ്കളിലേക്ക്‌" എന്ന  വജ്രായുധം ഉപയോഗിച്ച്  ചര്ച്ചയുടെ ഗതി തിരിച്ചു വിടാൻ വേണ്ടി മുൻകൂട്ടി  തയ്യാറാക്കി വെച്ചിരിക്കുന്ന നിക്ഷപ്ക്ഷ വേഷധാരികളിലേക്ക് മൈക്ക് കൈമാറുന്നു .
അത്രയും നേരം സംഭവങ്ങളുടെ യഥാർത്ഥ  വസ്തുതകളിലേക്ക്  പ്രേക്ഷകരെ നയിച്ച ആൾ അതോടെ നിരായുധനാക്കപ്പെടുന്നു .

ചാനൽ മുതലാളിയുടെ ഗൂഡ ലക്ഷ്യങ്ങൾക്ക് ഒപ്പിച്ചു   നിക്ഷ്പക്ഷൻ , നിരീക്ഷകൻ  എന്നൊക്കെ  സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചിലർ കളം  നിറഞ്ഞു നുണകൾ വിളമ്പി ചർച്ച  അവസാനിക്കുന്നു . ഇത്തരത്തിൽ എത്രയെത്ര നുണകൾ പ്രേക്ഷകരെ കൊണ്ട് ഇവർ വിശ്വസിപ്പിചിരിക്കുന്നു .



ഇവർ  സ്വയം പ്രഖ്യാപിത വിശുദ്ധ പശുക്കളാണ് . ഇവരെ ആരും വിമര്ഷിക്കാൻ പാടില്ലത്രേ . അവരെ കുറിച്ച് എന്തെങ്കിലും ചെറിയ പരാമർശം  വന്നാൽ  പോലും അത് അവർ അവഹേളനമായി കാണും . തങ്ങൾ  മറ്റുള്ളവരെ കുറിച്ച് പറഞ്ഞുണ്ടാക്കിയതും , വ്യാഖ്യാനിച്ച രീതികളും   അവർ മറക്കുന്നു .

നികേഷ് കുമാറിനെയും സരിത വിളിച്ചിരുന്നു എന്നാണു ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി ചാനലുകളിലും മറ്റും കണ്ടത് . അതിന്  നികേഷ്  വല്ലാതെ വിഷമിക്കുന്നുവത്രെ ..!!!
 മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി കൊടുത്ത്തിരിക്കുന്നുവത്രേ ... !!!


ചാനൽ  റേറ്റിങ്ങ് മാത്രം ലക്ഷ്യമാക്കി എത്ര ബ്രേകിംഗ്  ന്യൂസ്‌ കൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു പൊതു ജനം തെറ്റായ ധാരണകളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഇവർ തയ്യാറാണോ ?

വാർത്തകളുടെ  തലക്കെട്ട്‌ മാത്രം നോക്കി  പൊതു ജനങ്ങൾ  തെറ്റിദ്ധരിക്കണം  എന്ന  ഉദ്ദേശമില്ലാതെയാണ് തങ്ങൾ കയ്യിൽ കിട്ടുന്ന   ബ്രേകിംഗ്  ന്യൂസ്‌ കൾ നല്കിയിട്ടുള്ളത്  എന്ന് സത്യസന്ധമായി പറയാൻ ഇവര്ക്ക് സാധിക്കുമോ ?

ചാനലുകളിൽ ഇവർ  ബ്രേകിംഗ്  ന്യൂസ്‌ ആയി നല്കിയിട്ടുള്ള എത്ര കള്ള വാർത്തകൾ  ഇവർ തിരുത്തിയിട്ടുണ്ട് എന്ന് പറയാമോ ?

ഉമ്മൻചാണ്ടി  സരിതയ്ക്ക് കത്ത് നല്കി എന്ന് ഏതൊരാളും  തെറ്റിദ്ധരിക്കാൻ പാകത്തിൽ വന്ന ഒരു വാർത്ത കാണുക .

 ഉമ്മൻചാണ്ടി ആർക്കാണ്  പരാതി നല്കുക ?

(ചാനലുകൾ പടച്ചു വിടുന്ന നുണകല്ക്കെതിരെ തലയ്ക്കു വെളിവുള്ളവരാരും തന്നെ പരാതി കൊടുക്കാൻ തുനിയില്ല . അതും ചാനലുകാർ  ആഘോഷമായി കൊണ്ട് നടക്കും )
അത് കൊണ്ട് പറയട്ടെ :

വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഇക്കിളി വാർത്തകളും  എരിവും പുളിയും ചേർത്ത് നിരന്തരം സംപ്രേഷണം ചെയ്ത് റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ടാവും എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. താങ്കൾക്ക് ഇപ്പോൾ വന്നത് പോലുള്ള വിഷമവും സങ്കടവും താങ്കളുടെ 'ഇര'കൾക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ ഏതെങ്കിലും ഒരു ദുർബല നിമിഷത്തിലെങ്കിലും താങ്കളുടെ തങ്കപ്പെട്ട ആ മനസ്സിൽ വന്നിട്ടുണ്ടോ?.



ഇവരുടെ തിരക്കഥക്ക് ഓശാന പാടുന്ന ഒരു നിക്ഷ്പക്ഷ  വേഷധാരിയെ മായിൻ  ഹാജി തുറന്നു കാണിക്കുന്നു 

പ്രതികരണങ്ങള്‍ ~3More→

ഷാജഹാന് അടുപ്പിലും ആവാമെന്നോ ?

 ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍




മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന് മാസങ്ങള്‍ക്കു മുമ്പ് താന്‍ ഒഴിവായ കാര്യം സംബന്ധിച്ച് പുതിയ സംഭവമെന്ന രീതിയില്‍ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലം മുതല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിലുള്ളവര്‍ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചുവരുന്നു. അതിന്റെ തുടര്‍ച്ചയാണ് താനും നിറവേറ്റുന്നത്. ഇതിനിടെ മൂന്നു പതിറ്റാണ്ടിലേറെ കാലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്ന മുന്‍ പത്രാധിപര്‍ സി.കെ താനൂര്‍ വിരമിച്ചപ്പോള്‍ സാങ്കേതികമായി ആ താല്‍കാലിക ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു.

രണ്ടു പദവികള്‍ ഒരുമിച്ചു വഹിക്കുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് താമസിയാതെ തന്നെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പദവി വഹിക്കുന്നതിന് മറ്റൊരാളെ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ പി.കെ.കെ ബാവയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

അതിന്റെ നടപടികള്‍ പൂര്‍ത്തിയായ മുറക്ക് മാസങ്ങള്‍ക്കു മുമ്പ് പുതിയ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു.

വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ തന്നോട് സത്യാവസ്ഥ അന്വേഷിക്കുക പോലുമുണ്ടായില്ലെന്നും തങ്ങള്‍ പറഞ്ഞു.
 =======================================================
വിവാദ വാർത്തയുടെ വാർത്ത

 ****************************************************

ചാനലുകളിൽ വാർത്തകൾ നൽകപ്പെടുമ്പോൾ ആളുകൾ ശ്രദ്ധിക്കാറുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അത് ആരാണ് റിപ്പോർട്ട്‌ ചെയ്യുന്നത് എന്നുള്ളത് ആണ് . ഏഷ്യനെറ്റ് ന്യൂസ്‌ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ  എന്ന നിലയ്ക്ക് ഷാജഹാൻ എന്ന കോഴിക്കോട് നിന്നുള്ള റിപ്പോർട്ടറെ താൽപര്യത്തോടെ  ശ്രദ്ധിക്കാറുണ്ട്. അജയഘോഷ് ,പ്രശാന്ത് രഘുവംശം തുടങ്ങിയ റിപ്പോർട്ടർമാരുടെ ഒപ്പം തന്നെ നിൽക്കാവുന്ന  നിലവാരം ഷാജഹാനും ഉണ്ടെന്നാണ് വിശ്വസിച്ചിരുന്നത് . എന്നാൽ മറ്റുള്ളവരെ കുറിച്ച് അവർ ഇഷ്ടപ്പെടാത്ത ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ നൽകുന്നവർ തങ്ങളുടെ തെറ്റായ വാർത്തകളുടെ പേരില് അല്പം പരിഹാസം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രകൊപിതരാകും എന്നതിന്റെ ഉദാഹരണമാണ് 'ശിഹാബ് തങ്ങള് 'ചന്ദ്രിക' വിട്ടു' എന്ന സത്യമല്ലാത്ത വാർത്ത നൽകിയതിനെതിരായ പ്രതികരണത്തോട്  ഷാജഹാൻ നടത്തിയ വിരട്ടൽ .ഇതാണ് ആ ഭാഗം







തങ്ങൾ  വിമർശനങ്ങൾക്കോ , മറുപടികൽക്കോ അതീതരാണ്  എന്ന് മാധ്യമ പ്രവർത്തകർ കരുതുന്നുണ്ട് എന്ന് കരുതുന്നില്ല . അലി മുകളിൽ  എടുത്തുദ്ധരിച്ച  വാചകങ്ങളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് ബ്ലോഗിലെ പോസ്റ്റിലെ വരികളാണ് .അതേ  ബ്ലോഗിൽ  തന്നെ ഉള്ള കവർ  സ്റ്റോറിക്കാരീ ഓടരുത് എന്ന പോസ്റ്റ്‌ ഷാജഹാൻ ഒന്ന്  വായിക്കണം .  പ്രധാന മന്ത്രിയെ വരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ്  ഷാജഹാനേ നമ്മൾ ജീവിക്കുന്നത് . വസ്തുതകൾ നിരത്തി ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കുമ്പോൾ അത് ആസ്വദിക്കാനും വിമർശനങ്ങളോട്  സഹിഷ്ണുത കാട്ടുവാനും സാധാരണക്കാരന് പോലും കഴിയും .കഴിയണം .അവിടെ ഷാജഹാന്റെ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായത് കൊണ്ട്  നഷ്ടം ഷാജഹാന് തന്നെ .മാധ്യമ  പ്രവർത്തനം സമൂഹത്തെ നിരീക്ഷിക്കുന്ന , പഠിക്കുന്ന മനസ്സുള്ള സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഏതൊരാൾക്കും  ഒരു വെല്ലുവിളി പോലെ  മാത്രം ഏറ്റെടുക്കാൻ കഴിയുന്ന മേഖലയാണ് . ഷാജഹാൻ  ആ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണെന്ന്  ഉറച്ചു  വിശ്വസിക്കുന്നു . അത് കൊണ്ട് പറയട്ടെ പണിയെടുക്കുന്ന  മാധ്യമത്തിന്റെ റെറ്റിങ്ങ്  കൂട്ടാനുള്ള ശ്രമത്തിനിടയിൽ സത്യസന്ധത ചോർന്നു പോകരുത് ..


ഏഷ്യാനെറ്റ്‌ എന്ന  ചാനലിൽ അല്ല പ്രേക്ഷകർ  വാർത്തകളുടെ  വിശ്വാസ്യത കാണുന്നത് . അത് റിപ്പോർട്ട്‌ ചെയ്യുന്ന റിപ്പോർട്ടർമാരിൽ ആണ് . അത് കളഞ്ഞു കുളിയ്ക്കുകയും ,റിപ്പോര്ട്ട് ചെയ്യുന്ന ആളെ കുറിച്ച്  കള്ളം പറയാൻ മടിയില്ലാത്തവൻ എന്ന   മുൻവിധി   ഉണ്ടാക്കുകയും ,അത് ഹാസ്യ രൂപേണയെങ്കിലും ചൂണ്ടി കാണിക്കുന്നവരോട് ഭീഷണി പ്രയോഗിക്കുകയും ചെയ്‌താൽ പിന്നെ ഷാജഹാൻ വാർത്ത  നൽകുമ്പോൾ പ്രേക്ഷകർ റിമോട്ട്  ഉപയോഗിച്ച് ചാനൽ മാറ്റുകയും ചെയ്‌താൽ നഷ്ടം ആർക്കാണെന്ന് ചിന്തിക്കുക .


മലയാളത്തിൽ വാര്ത്താ ചാനലുകൾ പെരുകുകയാണ്  .. അതും മറക്കണ്ട . നമുക്ക് ആർക്കെതിരെയും  എന്തും പറയാം , നമ്മളെ ആരും ഒന്നും പറയരുത് എന്ന പോളിസി ആര്ക്കും ചേര്ന്നതല്ല . പ്രതിരോധിക്കാനും വിമര്ഷിക്കാനും ആര്ക്കും സ്വാതന്ത്ര്യമില്ലെങ്കിൽ വാർത്തകൾ ഒരു പെപറിൽ  എഴുതി മുറി അടച്ചിരുന്നു ആരും കേൾക്കാതെ വായിക്കുന്നതാവും നല്ലത് . ചാനലിൽ വന്നാൽ പ്രതിരോധിക്കും വിമര്ഷിക്കും . അത് ഒരു പൌരന്റെ അവകാശമാണ് .   കൂടാതെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടവർ എക്കാലത്തും പരിഹാസ്യരായിട്ടെ ഉള്ളൂ ..

അനുബന്ധമായി വായിക്കുക :
നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം
  തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍                   
പ്രതികരണങ്ങള്‍ ~5More→

ചന്ദ്രികയിൽ എൻ എസ് എസ്സിനെതിരെ മുഖ പ്രസംഗം എന്ന കള്ള വാർത്ത

എൻ എസ് എസ്സിനെതിരെ ചന്ദ്രിക മുഖപ്രസംഗം എഴുതി എന്ന് രാവിലെ എം വി നികേഷ്കുമാരിന്റെ 'പൂട്ടാറായ' ചാനലിൽ..... സോറി റിപ്പോർട്ടർ ചാനലിൽ ആണ് വാര്ത്ത കാണുന്നത് ...
 അല്പം കഴിഞ്ഞു പതിവ് പോലെ കൈരളിയും അതേറ്റു പിടിച്ചു പ്രചരിപ്പിക്കുന്നു...

ഞായറാഴ്ച ചന്ദ്രികയിൽ മുഖ പ്രസംഗമോ ? !!!

 സ്ഥിരമായി ചന്ദ്രിക വായിക്കുന്ന ആളായത് കൊണ്ട് അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ഉറപ്പുള്ളതിനാൽ വീണ്ടും പത്രമെടുത്ത് നോക്കി . ഞായറാഴ്ച മുഖ പ്രസംഗം ഒട്ടു മിക്ക പത്രങ്ങല്ക്കും പതിവില്ലാത്തത് കൊണ്ട് അത്രയും സ്ഥലം ഒഴിച്ചിടാൻ ചന്ദ്രികക്കും കഴിയില്ലല്ലോ .. അവിടെ 'പ്രതിച്ചായ' എന്ന നർമ്മത്തിലൂടെ കാര്യങ്ങൾ പറയുന്ന നർമ്മ ലേഖനമാണ് കാണുന്നത് .. എന്നാൽ ചാനലുകളും പത്രങ്ങളുടെ ഓണ്‍ ലൈൻ എഡിഷനുകളും നിരന്തരം ആവർത്തിക്കുന്നു..

 മുഖപ്രസംഗം മുഖപ്രസംഗം എന്ന് ..

നടക്കട്ടെ നടക്കട്ടെ.. :)

 വായനക്കാരെല്ലാം ബാലരമയിലെ സൂത്രൻ കുറുക്കന്റെ കൂടെ നടക്കുന്ന ഷേരുക്കടുവ ആണെന്ന് നിങ്ങൾ ധരിച്ചെങ്കിൽ വേറൊന്നും പറയാനില്ല .. ദാ പിടിച്ചോ തെളിവ് .


ചന്ദ്രികയുടെ വിശദീകരണം 

 

 

 

അല്പം പഴയ ഒരു സംഭവം കൂടി കാണാം





തന്റെ വാക്കുകളെല്ലാം കേരളീയ സമൂഹം ഗൌരവത്തില്‍ കാണുന്നില്ല എന്ന പരാതിയല്ലേ അറിയാതെ അദ്ദേഹം പങ്കു വെക്കുന്നത് ? വായിച്ചു നോക്കുക . വിധിയെഴുതുക .തന്റെ വാക്കുകള്‍ കേരളീയ സമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാന്‍ അദ്ദേഹം തയ്യാറാകട്ടെ




നര്‍മ്മം എന്ന് വെണ്ടക്കാ മുഴുപ്പില്‍ എഴുതിയത് അദ്ദേഹം കണ്ടതാണോ പ്രശ്നം . ?
സത്യത്തില്‍ താനെന്തു പറയുന്നു എന്ന് രണ്ടു വട്ടം ആലോചിച്ചു പറയുന്നതല്ലേ അദ്ദേഹം ചെയ്യേണ്ടത് ?
സ്റെപ് ഔട്ട്‌ ഷോട്ട്

ഈ ചാനലുകാരുടെയും , പത്രക്കാരുടെയും ഒക്കെ ഇപ്പോഴത്തെ ഒരു രീതി അറിയണമെങ്കിൽ നിശ്ചയമായും ഏറ്റവും പുതിയ ബാലരമയിലെ ഷേരുവിന്റെ അനുഭവം നിങ്ങൾ വായിക്കുന്നത് നന്നായിരിക്കും .(((ഷേരുവിനു മാങ്ങ കൊണ്ട് ഏറു കിട്ടി തലവേദന വരുന്നതും അതിനെ പറ്റി നാട്ടിൽ പരക്കുന്ന അഭ്യൂഹങ്ങളും പറയുന്ന കഥ )))
പ്രതികരണങ്ങള്‍ ~2More→

മാധ്യമ പടയേ.... ഇനി ചൂട് വെള്ളത്തില്‍ വീഴാന്‍ ഞങ്ങളില്ല



ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഇന്ത്യയില്‍ പലയിടത്തും വര്‍ഗ്ഗീയ കലാപം ഉണ്ടായപ്പോള്‍ കേരളം കടുത്ത അമര്ഷത്ത്തിലും നാട്ടിലെ സമാധാനം തകര്‍ക്കുന്ന , സൌഹാര്‍ദ്ദം തകര്‍ക്കുന്ന ചിന്താഗതികളെയും ,പ്രവര്‍ത്തനങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ത്തു ... വര്‍ഗ്ഗീയ കലാപം പ്രതീക്ഷിച്ചവരും അവരുടെ ഇരുട്ടിന്റെ മറവിലെ സന്തതികളും നിരാശരായി ...

എന്നാല്‍ അവര്‍ പിന്തിരിഞ്ഞിട്ടില്ല ...
അക്രമങ്ങളും അരാജകത്വങ്ങ്ങ്ങളും മുസ്ലിം സമുദായത്തിലെ ചിലരില്‍ ആരോപിക്കപ്പെട്ടപ്പോഴും സമുദായം അവര്‍ക്ക് വേണ്ടി ശബ്ദിച്ചില്ല . അതിന്റെ പ്രധാന കാരണം സമുദായത്തില്‍ ഒരിക്കലും അരാജക , തീവ്ര വാദ ചിന്താഗതികള്‍

വളരരുത്‌ എന്ന ചിന്തയാണ് ... ആരോപണം കേട്ടവര്‍ നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കട്ടെ എന്ന് സമുദായം ചിന്തിച്ചു ...എന്നാല്‍ അക്രമകാരികള്‍ ഉണ്ടെങ്കില്‍ അവരെ പിടി കൂടുകയല്ല മറിച്ചു അവരെ ചൂണ്ടി കാണിച്ചു സമുദായത്തെ മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് സംഘടിത മാധ്യമങ്ങളിലൂടെയും , സംഘടനകളിലൂടെയും ചെയ്തു വരുന്നത് എന്ന് ന്യായമായും ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് എന്ന് പറയാതെ വയ്യ ...
 സ്ഫോടനങ്ങള്‍ നടത്തി അത് ഈ സമുദായത്തിലെ അംഗങ്ങളില്‍ കെട്ടി വെക്കുകയും ,സമുദായത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന് ധാരാളം തെളിവുകള്‍ പുറത്ത് വന്നിട്ടും ഈ വാര്‍ത്താ മാധ്യമങ്ങളില്‍ അതൊന്നും കാര്യമായ വാര്‍ത്ത ആയില്ല എന്നാണു അനുഭവം ... ലോകത്ത്
എവിടെ സ്ഫോടനം നടന്നാലും അതിനു പിന്നില്‍ ഇസ്ലാമും മുസ്ലിംകളും എന്ന ചിന്താഗതി  വളര്‍ത്തുന്നതില്‍ കാര്യമായി പങ്കു വഹിച്ചത് ഈ മാധ്യമങ്ങള്‍ തന്നെയാണ് ...

അത് കൊണ്ടാണ് സ്ഫോടനങ്ങളില്‍ പിടികൂടപ്പെടുന്ന മുസ്ലിം നാമം ഉള്ളവന്‍ നിരപരാധി ആണെന്ന് തെളിഞ്ഞാലും ഇസ്ലാമിക തീവ്രവാദം എന്ന മുദ്രയും , അമുസ്ലിം ആണെങ്കില്‍ മാനസിക രോഗിയും ,വ്യക്തി വൈരാഗ്യക്കാരനും ആകുന്നതു ...


മാധ്യമ പട ഒന്ന് മനസ്സിലാക്കി കൊള്ളുക :
 അക്രമികളെ  ന്യായീകരിക്കാനോ പിന്തുണക്കുവാനോ    ഞങ്ങളില്ല .പക്ഷെ.....


 മുസ്ലിം സമുദായത്തെ നിങ്ങള്‍ ഇപ്പോള്‍ ചൂട് വെള്ളത്തില്‍ വീഴിച്ചു കഴിഞ്ഞു , ഇനി പച്ച വെള്ളമാണ് എന്ന് നിങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ രണ്ടല്ല പത്ത് വട്ടം ആലോചിക്കും . അതിനു നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്‌ .. കാരണം കുറ്റവാളികള്‍ നിങ്ങളാണ് . നിങ്ങളുടെ വിശ്വാസ്യത നിങ്ങള്‍ തന്നെ നിരന്തരം തകര്‍ത്തിരിക്കുന്നു .....
പ്രതികരണങ്ങള്‍ ~1More→

'ലവ് ജിഹാദ്'‌ അവസാനിച്ചുവോ ?

'ലവ് ജിഹാദ്‌' എന്ന പേരിട്ടു കൊണ്ട് ഒരു സമുദായത്തെ വേട്ടയാടാന്‍ നോക്കിയവര്‍ ഇപ്പോള്‍ എവിടെ ?




(ചന്ദ്രിക ദിനപത്രം, ഡിസംബര്‍ 17 വെള്ളി )
പ്രതികരണങ്ങള്‍ ~4More→
old home
 
back to topGet This